സിദ്ധനും സിദ്ധിയും

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

സിദ്ധന്‍ - ലഭിച്ചവന്‍. എന്തു ലഭിച്ചവന്‍ - ഒലക്ക! എന്തെന്നു ചോദ്യമില്ല, എന്തെന്നു പറയാനുമാവില്ല! വാങ്ങി വീട്ടില്‍ കൊണ്ടു വയ്ക്കാന്‍ മോക്ഷം ഒരു സാധനവുമല്ല - അപ്പോ മോക്ഷമല്ല. സാക്ഷാത്കരിച്ചുവെന്നഹങ്കരിക്കാന്‍ ആത്മാവ് ഒരു ലക്ഷ്യമല്ല - അപ്പോ ആത്മസാക്ഷാത്കാരവുമല്ല. തമാശയാണ് ആത്മീയത.

ഞാന്‍ സിദ്ധന്‍ എന്നു പറയുന്നവന്‍ സിദ്ധനല്ല, അവനു ലഭിച്ചിട്ടില്ല! ഞാന്‍ സിദ്ധനല്ല എന്നു പറയുന്നവന്‍ സിദ്ധനാണെന്നു കരുതാനുമാവില്ല - അവന്‍ ലഭിച്ചവനോ ലഭിക്കാത്തവനോ ആവാം. ബഹുഭുരിപക്ഷം ഇത്തരക്കാരാണെന്നതിനാല്‍, അവലരില്‍ മിക്കവരും സിദ്ധരല്ല എന്നതുതന്നെയാണ് സത്യം. സിദ്ധനെ എങ്ങനെ തിരിച്ചറിയും? സിദ്ധന് സിദ്ധനെ അറിയാം. അപ്പോ സ്വയം സിദ്ധനാവുക മാത്രമാണ് സിദ്ധനെ അറിയാനുള്ള മാര്‍ഗ്ഗം. എന്നിട്ടോ സിദ്ധന് മറ്റൊരു സിദ്ധനെ തിരിച്ചറിഞ്ഞിട്ട് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലാതാനും.....ഇത് ആകെപ്പാടെ കെണിപ്പാണല്ലോ ഭഗവാനേ...

സാധാരണക്കാരന് സിദ്ധനെ തിരിച്ചറിയാന്‍ മാര്‍ഗമുണ്ടോ? ഉണ്ടല്ലോ! അണിമാദ്യഷ്ടസിദ്ധികളില്‍ ഏതെങ്കിലും ഉള്ളവന്‍ സിദ്ധന്‍. അഷ്ടസിദ്ധികളില്‍ ഓരോന്നും എന്തെന്നു മനസ്സിലാക്കുന്നത് നിങ്ങളോരോരുത്തരുടെയും വിഡ്ഢിത്തത്തിനും ബുദ്ധിക്കും അനുഭവത്തിനും വികാരനിലവാരത്തിനും അനുസരിച്ചിരിക്കും എന്നു മാത്രം. അങ്ങനെ അപ്പോഴും കബളിപ്പിക്കപ്പെടാന്‍ സാധ്യത ഏറെ!

കേരളതന്ത്രപരമ്പരയും പരശുരാമനും

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - കൃഷ്ണകുമാര്‍

യാ മൂര്‍ത്തി യെന തന്ത്രേണ യാദൃശേനാധികാരിണാ
പ്രഥമേ കല്‌പനേ സൈവ ദ്വിതീയേ കല്‌പനേ ഭവേല്‍
മൂര്‍ത്തിസ്‌തദ്ദേവ തന്ത്രം ച സ ഏവ സ്ഥാപക: പുന:
തന്ത്രാധികാരി മൂര്‍ത്തീനാം വ്യത്യയേ കല്‌പിതേ സതി
നൃണാം നരപതേശ്ചൈവ രാഷ്‌ട്രസ്യ ച ഭവേത്‌ ക്ഷയ:

യാതൊരു പരാമ്പര്യമനുസരിച്ചുള്ള വിധിപ്രകാരമാണോ പ്രഥമ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് അതേ പരമ്പര തന്നെ തുടര്ന്നും ആ ചൈതന്യത്തെ പരിപോഷിപ്പിക്കുന്നതിനും പുനഃപ്രതിഷ്ഠ നടത്തുന്നതിനും വേണ്ടതാണ്. അല്ലെങ്കിൽ അത് രാഷ്ട്രത്തിനും ജനങ്ങള്ക്കും ദോഷമാകുന്നു. ഇത് ഒരു തന്ത്രി എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ തന്നെ കുടുംബം ക്ഷേത്രതന്ത്രിയായത് എന്ന് പറയുന്നതിന് കോട്ട് ചെയ്തതാണ്.

ഇത് എന്തിനാണ് എഴുതിയത് എന്നത് പറയുന്നതിനു മുന്പ് നമുക്ക് കേരളത്തിലെ ഏറ്റവും പ്രസിദ്ധരും താന്ത്രികാവകാശവുമുള്ള തരണനല്ലൂർ, താഴമണ് കുടുംബത്തെ കുറിച്ച് നാം പഠിച്ചിരിക്കുന്ന വിഷയം നോക്കേണ്ടത് ആവശ്യമാണ്.

ഗാര്‍ഗ്ഗയുധിഷ്‌ഠിര സംവാദ രൂപത്തിലുള്ളതും 100 അദ്ധ്യായത്തോടുകൂടിയതും 2300 ശ്ലോകങ്ങളുള്ളതും ആയ കേരളമാഹാത്മ്യം എന്ന സംസ്‌കൃത ഗ്രന്ഥത്തില്‍ ആണ് ദേവപ്രതിഷ്‌ഠ, തന്ത്രപ്രദാനം എന്നീ അദ്ധ്യായങ്ങളില്‍ തരണനല്ലൂരിന്റെ തന്ത്രാധികാരത്തെകുറിച്ച്‌ വിശദമായി പറയുന്നത്.

പരശുരാമൻ കേരള സൃഷ്ടിയ്കു ശേഷം കാഞ്ചീപുരത്തുനിന്നുമാണ്‌ തരണനല്ലൂരിനെ സമന്വയിച്ചത്‌ എന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്. കരകവിഞ്ഞു നില്‍ക്കുന്ന കാവേരിയുടെ മറുകരയില്‍ നില്‍ക്കുന്ന രണ്ട്‌ ബ്രാഹ്മണരോട്‌ ഇക്കരയിലേക്ക്‌ കടന്നുവരുവാന്‍ പരശുരാമന്‍ ആവശ്യപ്പെടുകയും, സ്വന്തം തപശ്ശക്തിയാല്‍ ഒരാള്‍ ജലോപരിതലത്തിലൂടെയും, മറ്റെയാള്‍ താഴെമണ്ണില്‍ കൂടിയും നടന്ന്‌ പരശുരാമന്റെ അടുത്ത്‌ എത്തിയത്രെ. മുകളില്‍ കൂടി വന്ന പരമ്പരക്ക്‌ തരണനല്ലൂര്‍ എന്നും താഴെ ഭൂമിയില്‍ കൂടി വന്ന പരമ്പരക്ക്‌ 'താഴമണ്‍' എന്നും പരശുരാമന്‍ പേര്‌ നല്‍കി. ഊരില്‍ നിന്നും നദി തരണം ചെയ്‌ത്‌ വന്നതിനാല്‍ തരണനല്ലൂരായി.

തേനത്വം 'തരണോ' നാമ്‌നാ ഭവിഷ്യസി
കേരളച്ചിജാതീനാം ശ്രേഷ്‌ഠശ്ചാപി ഭവിഷ്യസി

(അതിനാല്‍ നിങ്ങള്‍ തരണനല്ലൂകരന്‌ അറിയപ്പെടുകയും കേരള ബ്രാഹ്മണരില്‍ ഏറ്റവും ശ്രേഷ്‌ഠരായി ഭവിക്കുകയും ചെയ്യട്ടെ) എന്ന്‌ അനുഗ്രഹിച്ച്‌ 'പരശുരാമ പദ്ധതി' എന്ന പേരില്‍ പ്രസിദ്ധമായ താന്ത്രിക ഗ്രന്ഥം നല്‍കുകയും ചെയ്‌തു. ഇന്നും ഈ പരശുരാമ പദ്ധതി പ്രകാരമാണ്‌ തരണനല്ലൂര്‍ തന്ത്രം നിര്‍വ്വഹിച്ചു വരുന്നത്‌. മാത്രമല്ല `സംഗമേകപുരേ സതസൈയ ഗൃഹം ച പ്രഭദൌ പ്രഭു':

സംഗമേശപുരിയില്‍ (ഇരിങ്ങാലക്കുട) അവര്‍ക്ക്‌ ഗൃഹവും പരശുരാമന്‍ നല്‍കി എന്ന്‌ കേരളമാഹാത്മത്തില്‍ തന്ത്ര പ്രദാനം എന്ന ഇരുപതാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. അതിനുശേഷം തരണനല്ലുരും, താഴമണ്ണം അവരുടെ ശിഷ്യ പരമ്പരകളും (മറ്റ്‌ തന്ത്രി കുടുംബങ്ങള്‍) ചേര്‍ന്ന്‌ ഇന്ന്‌ കേരളത്തില്‍ തന്ത്രാധികാരം നടത്തിവരുന്നു.

ഇതിൽ പല സ്ഥലത്തും വ്യത്യസ്ത കഥകൾ കൂട്ടിചേര്ക്കപ്പെട്ടിട്ടുണ്ട്. അത് അവിടെ നിക്കട്ടെ. അടിസ്ഥാനമായി ഇതിനെ സ്വീകരിച്ചുകൊണ്ട് ഇതിന്റെ യുക്തിഭദ്രത എന്തെന്ന് നോക്കാം..നാം അറിഞ്ഞതും അല്ലെ നാം പഠിക്കുന്നതുമായ ഈ ഹിസ്റ്ററി ശരിയാണോ എന്നതു അല്ലെ പ്രധാനം.

ഇനി ഈ ഹിസ്റ്ററി പറയുന്ന വ്യക്തികളോട് ഹിസ്റ്ററി വച്ചുകൊണ്ട് തന്നെ നമുക്ക് ചില ചോദ്യം ചോദിക്കാം.. ആദ്യമേ തന്നെ പറയുന്നു. ഇത് വ്യക്തിപരമല്ല.. ഏത് ഹിസ്റ്ററിയാണോ ഇവിടെ ഈ കഥയെ സമര്ഥിക്കാനായി പറഞ്ഞത് അതേ ഹിസ്റ്ററിയിലെ മറ്റൊരു ഭാഗത്തെ ഞാൻ ചൂണ്ടികാണിക്കുകയാണ്.

പരശുരാമൻ കേരളത്തിലേക്ക് വിളിച്ചു കൊണ്ടു വന്നു എന്നു പറഞ്ഞുവല്ലോ ഏത് കേരളത്തിലേക്കാണ് അദ്ദേഹം കൊണ്ടുവന്നത്. കൊണ്ടു വന്നു എന്ന് പറഞ്ഞ കേരളം ഏതാണ്.

സുബ്രഹ്മണ്യം സമാരഭ്യ യാവദ്ദേവോ ജനാര്ദ്ദനഃ
താവത് കേരളദേശഃ സ്യാന്മധ്യേ ച സിദ്ധകേരളഃ
രാമേശ്വരോ വേംകടദേശോ ഹംസകേരളസംജ്ഞകഃ
അനന്തസേനമാരഭ്യ യാവത്സ്യാദുഡുപം പരേ
താവത് സർവേശനാമാ തു കേരളഃ പരികീര്ത്തിതഃ

അതായത് സുബ്രഹ്മണ്യം മുതൽ ജനാര്ദ്ദനം വരെ കേരളദേശം അഥവാ സിദ്ധകേരളം എന്നും, രാമേശ്വരം മുതൽ വ്യകംടദേശം വരെ ഉള്ളത് ഹംസകേരളം എന്നും, അനന്തശൈലം കാണപ്പെടുന്നതിനെ സർവേശം എന്നും വിളിക്കുന്ന കേരളവുമാണ് എന്ന് പുരാണപ്രസിദ്ധവും ആഗമപ്രസിദ്ധവുമായ ദേശകാലങ്ങളെ ആചാര്യന്മാർ പറയുന്നുണ്ട്. അപ്പോ ഏത് കേരളത്തിലേക്കാണ് ഇപ്പോ തരണനല്ലൂരെന്നും താഴമണെന്നും പറയുന്ന ആളുകൾ വന്നത്.

ഇനി പരശുരാമന് ശേഷം ആണ് ഇവിടെ താന്ത്രികപാരമ്പര്യം വന്നത് എന്ന് ചിന്തിച്ചാൽ കേരളശ്ചൈവ കാശ്മീരോ ഗൌഡശ്ചൈവ തൃതീയകഃ

സംപ്രദായത്രയം പ്രോക്തം സർവസിദ്ധിപ്രദായകം
സമ്യക് പ്രദീയതേ ജ്ഞാനം സംപ്രദായഃ പ്രകീര്ത്തിതഃ

കേരളം കാശ്മീരം ഗൌഢം എന്നീ മൂന്നു സംപ്രദായം സർവസിദ്ധിപ്രദായകം ആണ് എന്ന് സംപ്രദായ വിവേചനം കൃത്യമായി വിശദീകരിക്കുന്നു. അപ്പോ ആദ്യമേ തന്നെ ഭാരതത്തിൽ വളരെ വ്യക്തമായ സംപ്രദായം നിലവിലിരുന്നു എന്നത് ഉറപ്പാണ്. പ്രത്യേകിച്ച് മൂന്നു സംപ്രദായത്തെ കുറിച്ചും അവരുപയോഗിച്ചിരുന്ന പൂജാദ്രവ്യങ്ങളെ കുറിച്ചു വരെ ആഗമാദി ഗ്രന്ഥങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. അങ്ങിനെയെങ്കിൽ ഇവരു വരുന്നതിനു മുന്പ് കേരളത്തിലുണ്ടായിരുന്ന ആഗമപ്രോക്തമായ സംപ്രദായം ഏതായിരുന്നു.

ഇനി കേരളത്തിൽ അങ്ങിനെയൊരു സംപ്രദായമില്ലായിരുന്നു എന്ന് ആര്ക്കെങ്കിലും സംശയം തോന്നുന്നു എങ്കിൽ ഇതാ ഇതാണ് കേരളത്തിലെ സംപ്രദായം.

കാമാദി ദോഷരഹിതഃ കാദിഹാദിമതാനുഗഃ
വാഞ്ചിതാ കല്പിതാ സിദ്ധിര്മനോരഥമയീ തഥാ
സാധകസ്യ ഭവത്യേവ ലോകേ രത്ന ഇവാപരഃ
ചതുസ്സന്ധ്യാ സമായുക്തഃ പഞ്ചപാരായണാന്വിതഃ
വാഞ്ഛാകല്പലതായുക്തോ മന്ത്രമണ്ഡലസാധകഃ
മഹാവിദ്യാസമായുക്തഃ കാദിഹാദിമതേഷ്വപി
ഷഷ്ടിസിദ്ധീശ്വരോ യസ്തു കേരളഃ പരികീര്ത്തിതഃ

കാമാദി ദോഷരഗിതവും വാഞ്ചിതാര്ഥപ്രദവും, നാലു സന്ധ്യാസമായുക്തവും, മഹാവിദ്യസമായുക്തരും കാദിയിലും ഹാദിമതങ്ങളിലും ഷഷ്ടിസിദ്ധീശ്വരന്മാരാണ് കേരളത്തിലുള്ളവരെന്ന് ആഗമം തന്നെ പറയുന്നു. അപ്പോൾ ഇവിടെ പരശുരാമകല്പവിധിയേക്കാൾ മുന്പ് തന്നെ കാദിയും ഹാദിയും ഇവിടെ ഉണ്ടായിരുന്നു എന്നത് ആഗമോദ്ധാരണം കൊണ്ടു തന്നെ ഉറപ്പാണ്. അപ്പോ ഇവിടെ മഹാവിദ്യാസമായുക്തരായ കേരളസംപ്രദായം എവിടെ. എന്തിനാണ് പരശുരാമന് കൊണ്ടുവരേണ്ടി വന്നത്.

ഇത് ചോദിക്കാൻ കാരണം കേരളം എങ്ങിനെയുള്ളതായിരുന്നു എന്ന ആചാര്യന്മാരുടെ വാക്കുകൾ കേട്ടാൽ മനസ്സിലാകും. എങ്ങിനെയുള്ള കേരളമെന്നതിന് ആഗമം തന്നെ പറയുന്നു,

ശൈവകേരളകം ദേവി ശക്തികേരളകം തഥാ
ശിവശക്തികേരളാഖ്യം ത്രിതയം പരികീര്ത്തിതം
ശുദ്ധോഗ്രഗുപ്തഭേദേന നവധാ കേരളം ഭവേത്
നവധാ ചൈവ കാശ്മീരം നവധാ ഗൌഡമേവ ഹി

എന്ന് ആഗമരഹസ്യം പറയുന്നു.

അതായത് ശൈവകേരളം, ശക്തികേരളം, ശിവശക്തികേരളം എന്നിങ്ങനെ മൂന്നു തരത്തിലാണ് കേരളം അറിയപ്പെട്ടിരുന്നത്. ഇതാകട്ടെ ശുദ്ധം, ഉഗ്രം, ഗുപ്തം എന്നിങ്ങനെ മൂന്നു തരത്തിൽ ഉണ്ട്. ഇത്തരത്തിൽ കേരളത്തെ ഒന്പതു തരത്തിലാണ് ആഗമരഹസ്യം തന്നെ പറയുന്നു.

സമ്മോഹനതന്ത്രത്തിൽ ക്ഷേത്രഭേദം അനുസരിച്ച് ചൈനയിൽ നൂറു മൂലതന്ത്രങ്ങളും, മുപ്പത്തിയാറു ഉപതന്ത്രങ്ങളും, ദ്രാവിഡത്തിൽ 20 മൂലതന്ത്രങ്ങളും, 25 ഉപതന്ത്രങ്ങളുമാണുള്ളത്. കേരളത്തിൽ അറുപത് മൂലതന്ത്രങ്ങളും അഞ്ഞൂറ് ഉപതന്ത്രങ്ങളുമുണ്ട്. കാശ്മീരിലാകട്ടെ നൂറ് മൂലതന്ത്രങ്ങളും, പത്ത് ഉപതന്ത്രങ്ങളുമാണുള്ളത്. ഗൌഡത്തിൽ ഇരുപത്തിയേഴ് തന്ത്രങ്ങളും, പതിനാറ് ഉപതന്ത്രങ്ങളുമാണുള്ളത്. ഇതിനെ തന്നെ ശൈവം, വൈഷ്ണവം, ഗാണപത്യം, സൌരം എന്നീ ഭേദങ്ങള്ക്കനുസരിച്ച് വീണ്ടും വേര്തിരിച്ചിരിക്കുന്നു. സമ്മോഹന തന്ത്രം അനുസരിച്ചുള്ള ഭാഗങ്ങളെ നോക്കിയാൽ കേരളത്തിൽ അറുപത് തന്ത്രങ്ങളുണ്ടെന്ന് ഉറപ്പാണല്ലോ.

അതായത് മൂന്നു പ്രധാനരീതിയിലും അതിന്റെ പ്രയോഗം അനുസരിച്ച് ഒന്പതു തരത്തിലും കേരളത്തിൽ അറിയപ്പെട്ടിരുന്നു. അതിന്റെ ഗ്രന്ഥങ്ങളു വരെ പ്രമാണപൂർവം ആചാര്യന്മാരു പറയുന്നുണ്ട്.

ഇനി നാം പറയുന്നത് വിധാനമല്ലെ.. നമുക്ക് വിധാനം നോക്കാം. അതായത് ആഗമവും വിധാനവും നോക്കിയാൽ

കേരളേ സൃഷ്ടിപൂജാ ച ഗര്ഭകൌലാക്രമാത്
അര്ചനം ഗൌഡദേശേ തു സ്ഥിതമാര്ഗം കുമാരക
കാമരൂപപ്രദേശേ തു സംഹാരാര്ചനമേവ ച
ഗുപ്തഗൌഡാഗമം നാമ ഗൌഡദേശാര്ചനേ വിധിഃ
കാമരൂപാഗമം നാമ സംഹാരക്രമപൂജനം
ഗൌഡാഗമം ചാ
വലംബ്യ സാംഖ്യായനമുനിസ്തഥാ
ഉക്തവാനാഗമം ചൈവ സ്ഥിത്യര്ചാം ശൃണു പുത്രക

കേരളത്തിൽ സൃഷ്ടിപൂജാ, ഗര്ഭകൌലാഗമവും ആണ്. ഗൌഡദേശത്തിൽ സ്ഥിതിമാര്ഗ്ഗത്തിലും, ഗൌഡാഗമവും ആധാരമാക്കിയാണ് പൂജാമാര്ഗ്ഗം. ഇതിനെ തന്നെ ഗുപ്തഗൌഡാഗമം എന്നു വിളിക്കുന്നു. കാമരൂപത്തിൽ സംഹാരക്രമത്തിലും കാമരൂപാഗമവും ആണ് ആഗമപദ്ധതിയായി സ്വീകരിച്ചിരിക്കുന്നത്. അപ്പോ കേരളത്തിൽ വിധാനമില്ലായെന്ന് പറയാനാകില്ല. കാരണം മൂന്നു വിധാനങ്ങളിൽ കേരളത്തിൽ സൃഷ്ടിപരമാണെന്ന് ആഗമം വിശദീകരിക്കുന്നുണ്ട്. അതുപോലെ ഇവിടെയുള്ളത് ഗര്ഭകൌലാഗമം ആധാരമാക്കിയുള്ള വിധനമായിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിര്ണയിക്കാം.

ഇനി നാം നോക്കുക ഗുരുപരമ്പരയെ ആണ്. അതു കൂടി നോക്കാം.. പൃഥ്വീധരാചാര്യർ പറയുന്നു,

മധ്യദേശ കുരുക്ഷേത്രനാഭോജ്ജയിനിസംഭവാഃ
അന്തർവേദിപ്രതിഷ്ഠാനാ ആവന്ത്യാശ്ച ഗുരൂത്തമാഃ
ഗൌഡാഃ ശാലോദ്ഭവാശ്ചൌലാഃ മാഗധാഃ കേരളാസ്തഥാ
കൌസലാശ്ച ദശാര്ണശ്ച ഗുരവഃ സപ്ത മധ്യമാഃ
കര്ണാടാഃ കൌങ്കണശ്ചൈവ കച്ഛാ ഭീരോദ്ഭവാസ്തഥാ
കാലിംഗാഃ കാമരൂപാശ്ച കാംബോജാശ്ചാധമാഃ സ്മൃതാഃ ഇതി

അതായത് മധ്യമരാണ് കേരളത്തിലെ ആചാര്യന്മാരെന്ന് ഇവിടെ ഉദ്ധരിക്കുന്നു. അപ്പോ ഇവിടെ ആചാര്യപരമ്പരയുണ്ടായിരുന്നു എന്നു ഉറപ്പായി.

അടുത്തത് ഭാഷയാണ്. ഇനി ഭാഷയെ നോക്കിയാൽ

അഷ്ടാദശഭാഷാധിഷ്ഠാത്രീ ദേവീ വാഗ്ദേവതാ. ശാസ്ത്രീയാഷ്ടാദശ ഭാഷാ, യഥാ.

പ്രാകൃതം, സംസ്കൃതം, ഉദീചീ, മഹാരാഷ്ട്രീ, മാഗധീ, മിശ്രാര്ധമാഗധീ, ശകാഭീരീ, ആവന്തീം, ദ്രാവിഡീം, ഉഡ്രീയാ, പാശ്ചാത്യാ, പ്രാച്യാ, വാഹ്ലീകാ, രന്തികാ, ദാക്ഷിണാത്യാ, പൈശാചീ, ആവന്തീ, സൌരസേനീ ചേതി. എന്നിവയാണ് ഭാഷയായി പറയുന്നത് പ്രത്യേകിച്ച് ഉപാസനാപദ്ധയിൽ. ചോദ്യം വീണ്ടും പരശുരാമൻ ഉണ്ടാക്കിയ മന്ത്രഗ്രന്ഥം ഏത് ഭാഷയിലായിരുന്നു. തഞ്ചാവൂരിൽ നിന്ന് വന്ന ഉപാസകർ ഏത് ഭാഷയിലാണ് ഇവിടെ പ്രയോഗപദ്ധതിയെ ചെയ്തത്. അതുവരെ കേരളത്തിൽ ഏത് ഭാഷയായിരുന്നു.

അടുത്തത് ആമ്നായമാണ്. നമുക്ക് ആമ്നായങ്ങളെ കൂടി നോക്കാം.

നാഗശക്ത്യാദയോ മന്ത്രാഃ പാതാളാമ്നായഗാഃ സ്മൃതാഃ
ശിവസ്യ മുഖപദ്മേഭ്യഃ സർവാമ്നായാഃ പ്രകീര്ത്തിതാഃ
കേചിത് പാതാളാമ്നായമപാസ്യ അനുത്തരമിതി പഠന്തി
, തച്ച കാദിമതം
പശ്ചാദനുത്തരം ജ്ഞേയം പരബ്രഹ്മസ്വരൂപിണം

ഇവിടെ ഭാരതത്തിൽ ആമ്നായങ്ങളിൽ ഏറ്റവും നമസ്കരിക്കപ്പെടുന്ന കാദി പ്രസിദ്ധമായ പാതാളാമ്നായം അഥവാ അനുത്തരാമ്നായം എവിടെയാണ് ഇപ്പോ ഉള്ളത്. നാഗസംപ്രദായത്തെ കേരളമായി തന്നെ പറയുന്നതിന് ആവശ്യത്തിലധികം തെളിവുകളുണ്ട്. അത് ഹരികൃഷ്ണന്റെ പോസ്റ്റു കൂടി കൂട്ടി വായിച്ചാൽ മനസ്സിലാകും. അതുകൊണ്ട് റിപീറ്റ് ചെയ്യുന്നില്ല.

കേരളത്തിൽ കാണപ്പെടുന്ന ഏത് കര്മ്മങ്ങളും ആഗമപ്രോക്തവും അതിനനുസരിച്ചുള്ള പ്രയോഗവിധികളും ആണ് കാലങ്ങളായി ഉപോയോഗിച്ചിട്ടുണ്ടാകുക. ഈ പോസ്റ്റിന്റെ ആദ്യത്തെ ശ്ലോകത്തെ നോക്കിയാൽ യാതൊരു പരാമ്പര്യമനുസരിച്ചുള്ള വിധിപ്രകാരമാണോ പ്രഥമ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് അതേ പരമ്പര തന്നെ തുടര്ന്നും ആ ചൈതന്യത്തെ പരിപോഷിപ്പിക്കുന്നതിനും പുനഃപ്രതിഷ്ഠ നടത്തുന്നതിനും വേണ്ടത് എന്ന ആപ്തവാക്യം നോക്കിയാൽ പരശുരാമപദ്ധതിയല്ല നോക്കേണ്ടത് ആഗമപ്രോക്തമായ ഗര്ഭകൌളാഗമം ആണ് ഇവിടെത്തെ പദ്ധതിയെന്ന് ഉറപ്പിക്കാം. അപ്പോ മറ്റൊരു പദ്ധതിയെ എങ്ങിനെയാണ് ഇവിടെ ആചാര്യൻ ഉപയോഗിച്ചു എന്ന് പറയുന്നത്.

ഇനി ചോദ്യം എന്തെന്നാൽ കേരളത്തിൽ ആഗമപ്രസിദ്ധമായി പറഞ്ഞിരുന്ന ശൈവകേരളം, ശക്തികേരളം, ശിവശക്തികേരളം ഇവയെല്ലാം എവിടെയാണ് പോയത്. ഈ നാം പഠിച്ച കേരളഹിസ്റ്ററിയിൽ കേരളോത്പത്തിയെന്ന ഗ്രന്ഥത്തെ ആധാരമാക്കി പരശുരാമനാണ് ഇവിടെ കേരളത്തിൽ തന്ത്രത്തെ കൊണ്ടു വന്നതു എന്നു പറയുകയാണെങ്കിൽ അതേ ഹിസ്റ്ററിയൽ തന്നെ ആചാര്യന്മാരു പറയുന്ന ചോദ്യങ്ങള്ക്ക് ഇതു പറയുന്നവർ ഉത്തരം തരാൻ ബാധ്യസ്ഥരാണ്. ഇതുപോലെ എത്ര വേണമെങ്കിലും ചോദ്യങ്ങളെഴുതാം. പക്ഷെ ആചാര്യന്മാരു പറയുന്നതുപോലെ ഒരു കലത്തിലെ ചോറു വെന്തോ എന്ന് നോക്കാൻ ഒരെണ്ണം തന്നെ ധാരാളമാണ്. ഇനി നാം ആണ് ചിന്തിക്കേണ്ടത്.. നാം കേള്ക്കുന്നത് സത്യമാണോ.. ഇതുവരെ ഇതു പഠിപ്പിച്ചവർ അല്ലെ പറയുന്നവർ ആണ് ഇന്നത്തെ തലമുറയ്ക് ഉത്തരം നൽകേണ്ടത്.. ഏതാണ് ശരി. ഏതാണ് തെറ്റ്..

മാതൃകാപീഠം - ജ്യോതിശ്ചക്രം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - കെ. ചന്ദ്രഹരി

ഗണേശഗ്രഹനക്ഷത്രയോഗിനീം രാശിരൂപിണീം
ദേവീം മന്ത്രമയീം നൌമി മാതൃകാം പീഠരൂപിണീം

തന്ത്രാഗമങ്ങളുടെ അതീന്ദ്രിയതലം പലപ്പോഴും സംശയഗ്രസ്തമാകാം. അവിദ്യയുടെ പൂപ്പൽ ബാധിച്ച മനോരോഗികൾക്ക് നല്ല മേച്ചിൽപ്പുറമാണ് തന്ത്രാഗമങ്ങൾ. പക്ഷെ, ഭഗവതിയെന്ന സത്യത്തെ ജാജ്ജ്വല്യമാനമാക്കുന്ന സിദ്ധവാഗ്മയത്തിന്റെ പശ്ചാത്തലം അതീന്ദ്രിയമെന്ന സത്യത്തെ അഷ്ടബന്ധം കൊണ്ട് ഉറപ്പിക്കുന്നു. നിത്യഷോഡശികാർണവം പോലെയുള്ള സിദ്ധകൃതികളിലെ വാക്കുകൾ വാഗാതീതമായ വാഗ്വീശ്വരിയുടെ വാഗ്വിലാസത്തിന് ഉത്തമോദാഹരണമാണ്.
മാതൃകാസ്തോത്രത്തിന്റെ ആദ്യസൂത്രമാണ് മുകളിൽ നൽകിയത്. മാതൃകാ-സ്തോത്രത്തിലെ ഓരോ വാക്കിലും നിക്ഷിപ്തമായിരിക്കുന്ന അർത്ഥം രോമാഞ്ചം പകരുന്ന അമൃതലഹരിയാണ്. വാക്ക് കുടമാണെങ്കിൽ അതിനുള്ളിലുള്ള അമൃതമാണ് അർത്ഥം എന്ന് അർത്ഥശങ്കയില്ലാതെ പറയാം.
ഗണേശ – ഗ്രഹ – നക്ഷത്ര – യോഗിനീം – രാശി –രൂപിണീം എന്നതിന് വർണ്ണചക്ര–മന്ത്രധാമ¬–സംവിത്സ്വരൂപ ¬–പ്രമേയപഞ്ചകം എന്നാണ് വിവരണം. സൂത്രകംഭാന്തർഗതമായ പഞ്ചമം അകാരാദിഹകാരാന്തമായ ശിവശക്തിസ്വരൂപത്തിന്റെ തന്ത്രാഗമികമായ ജ്ഞാനവിജ്ഞാനങ്ങൾ ലക്ഷ്യമാക്കിയുള്ള പരിണിതി അഥവാ സിദ്ധാനുഭൂതികളുടെ ഗണമാണ്.
ശിവാനന്ദനും വിദ്യാനാഥാനും മനോഹരമായ വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്.
ഗണേശാഃ ശ്രീകണ്ഠാദയോ പഞ്ചാശത് രൂദ്രാഃ
ഗ്രഹാഃ സൂര്യാദയഃ - ഷോഡശസ്വരരൂപം (സ്വരേശഃ സൂര്യോദയം ഇത്യാദി പ്രമാണങ്ങൾ ഉണ്ട്) കുജാദി താരാഗ്രഹങ്ങൾ വ്യഞ്ജനങ്ങൾക്കും – കാദിവർഗ്ഗപഞ്ചകം –അധിപതികളാണ്. ചന്ദ്രനും രാഹുവും അക്ഷരാന്തസ്ഥോഷ്മരൂപമാണ്. ചൈതന്യമെന്ന് പ്രഥമദൃഷ്ട്യാ വ്യാഖ്യാനമാകാമെങ്കിലും കൂടുതൽ ചിന്തിക്കുന്നത് നല്ലതായിരിക്കും. ക്ഷകാരമാണ് ശിഖിയെന്ന മുക്തികാരകനായ ഗ്രഹം.
നക്ഷത്രയോഗിനീം – പാരമ്പര്യസിദ്ധമായ വ്യാഖ്യാനം അശ്വിന്യാദി നക്ഷത്രങ്ങളും അവയുടെ അധിദേവതമാരും എന്നതാണ്. ചോറ്റാനിക്കരമകം സംബന്ധിച്ച ചർച്ചയിൽ മുമ്പ് ചതുഷ്ഷ്ടിയോഗിനിമാരും നക്ഷത്രങ്ങളും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചിട്ടുണ്ട്.
രാശയോഃ മേഷാദികൾ പ്രസിദ്ധം. ശിവശക്ത്യാത്മകമാണ് കാലവും രാശി-നക്ഷത്രാത്മകമായ നവഗ്രഹചാരവും എന്നതിന് തന്ത്രാഗമങ്ങൾ തെളിവ് നൽകുന്നു.

അർദ്ധോന്മുക്ത ശശാങ്കകോടിസദൃശീമാപീനതുംഗസ്തനീം
ചന്ദ്രാർദ്ധാങ്കിതശേഖരാം മധുദളൈരാലോലനേത്രത്രയാം
ബിഭ്രാണാമനിശം വരം ജപവതിം ശൂലം കപാലം കരൈഃ
ആദ്യാം യൌവ്വനഗർവ്വിതാം ലിപിതനും വാഗീശ്വരീമാശ്രയേ

 

യോഗിനീമയി മാതൃകാചക്രം
----------------------------------------------
അ-വർഗ്ഗം ബ്രാഹ്മീ സ്വരങ്ങൾ സൂര്യൻ
ക-വർഗ്ഗം മാഹേശ്വരി ക-ഖ-ഗ-ഘ-ങ കുജൻ
ച-വർഗ്ഗം കൌമാരി ച-ഛ-ജ-ഝ-ഞ അസുരഗുരു
ട-വർഗ്ഗം വൈഷ്ണവി ട-ഠ-ഡ-ഢ-ണ ബുധൻ
ത-വർഗ്ഗം വാരാഹി ത-ഥ-ദ-ധ-ന സുരഗുരു
പ-വർഗ്ഗം ഐന്ദ്രി പ-ഫ-ബ-ഭ-മ ശനി
യ-വർഗ്ഗം ചാമുണ്ഡാ യ-ര-ല-വ ചന്ദ്രൻ
ശ-വർഗ്ഗം മഹാലക്ഷ്മി ശ-ഷ-സ-ഹ-ക്ഷ രാ-ശി
ഓരോ നക്ഷത്രത്തിനും രാശികൾക്കും അക്ഷരകല്പനയുണ്ട്. ദേവി ദ്യോതനാത്മികയാണ്, പ്രകാശശക്തിയാണ്, ജ്യോതിർമയിയാണ്. ദേവിയുടെ പീഠമാണ് വിശ്വചിത്രഭിത്തിഭൂമിയായ ജ്യോതിശ്ചക്രം. എല്ലാം തന്നെ അക്ഷരസംഭൂതമാണ്. സ്വതേജോവിജൃംഭിതാനുഗ്രാഹ്യജീവരാശിം മാതി ത്രാതീതി മാതൃകാ –അതായത് തന്റെ തേജസ്സിനാൽ വിസ്മയിപ്പിക്കപ്പെട്ട അഥവാ വിഭ്രമിപ്പിക്കപ്പെട്ട ജീവരാശിയെ തുടർന്ന് പരിരക്ഷിച്ച് തന്നിൽ തന്നെ വിലയിപ്പിക്കുന്ന, ത്രാണനം ചെയ്യുന്നവളാണ് മാതൃകാപീഠം.
സൂത്രത്തിന്റെ രണ്ടാം പകുതിയിലെ ദേവീം മന്ത്രമയീം എന്ന വിശേഷണത്തിന്റെ പൊരുൾ മുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ആദ്യ സൂത്രത്തെപ്പറ്റി തന്നെ ഒരു ഗ്രന്ഥം എഴുതാനുണ്ട്. അമ്മേ – ഇടത്തിട്ട ഭഗവതി – എല്ലാം പഠിക്കുന്നതിന് ഒരു കാലം, ഗണിക്കുന്നതിന് ഒരു കാലം, അറിയുന്നതിന് ഒരു കാലം. ഭൂമി ഒന്നാണെങ്കിലും ഇവിടെ എത്രയോ ലോകങ്ങളുടെ എത്രയോ പ്രദേശങ്ങൾ. വാക്കുകളും ഭാഷകളും എത്രയാണ്, വാക്കുകൾക്ക് അർത്ഥങ്ങളെത്രയാണ്?
ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോകും – എത്രയോ ശരിയാണ്. ശരിയായ ലോകം, ശരിയായ വാക്ക്, ശരിയായ അർത്ഥം ഇതെല്ലാം നിന്റെ നിതാന്തസാന്നിദ്ധ്യം കൊണ്ടു മാത്രം സാദ്ധ്യമാണ്.
അമൃതസ്വരൂപിണിയാണ് നീ. അക്ഷരാന്തർഗതമായ അമൃതമാണ്. നിന്റെ മാതൃകാപീഠം ജ്യോതിർലിംഗം വഹിക്കുന്ന താരാപീഠമാണ്. വാക്കും അർത്ഥവും പോലെ കുഭവും അമൃതവുമായി നീ രാ-ശിചക്രാധിഷ്ഠയാണ്.
01-04-17 22.23

ദേവതകളുടെ നക്ഷത്രങ്ങള്‍

1 1 1 1 1 1 1 1 1 1 Rating 3.22 (16 Votes)

ലേഖകന്‍ - ജാതകം കാവില്‍ കേശവന്‍

നം.

ദേവത

നക്ഷത്രം

1

ഗണപതി

അത്തം

2

ശിവൻ

തിരുവാതിര

3

വിഷ്ണു

തിരുവോണം

4

സുബ്രമണ്യൻ

വിശാഖം

5

ഭദ്രകാളി

ഭരണി

6

ദുർഗ്ഗ

കാർത്തിക

7

നരസിംഹമൂര്‍ത്തി

ചോതി

8

അയ്യപ്പൻ

ഉത്രം

9

ശ്രീരാമൻ

പുണർതം

10

ശ്രീകൃഷ്ണൻ

രോഹിണി

11

ആദിശേഷൻ

ആയില്യം

12

ഹനുമാൻ

മൂലം

13

ശ്രീരംഗനാഥൻ

രേവതി

 

ഓങ്കാരം ബിന്ദുസംയുക്തം.....!

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ച് നടന്ന ഒരു ചര്‍ച്ച ക്രോഡീകരിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - സുവിന്‍ലാല്‍ സോനു, ശ്രീനാഥ് ഒജി, പ്രസാദ് ഭട്ടതിരിപ്പാട്, ഹരികുമാര്‍ നായര്‍, രതീഷ് എസ്, വിനോദ് വര്‍മ്മ തുടങ്ങിയവര്‍)

ഓങ്കാരം ബിന്ദുസംയുക്തം.....! ഏതാ ബിന്ദു? ആരാ ബിന്ദു?

കാഴ്ചപ്പാട് ഒന്ന്

ഓംങ്കാരം ബിന്ദു സംയുക്താം നിത്യം ഗായന്തി യോഗിനാ കാമദം മോക്ഷദം ചൈവ ഓംങ്കാരായ നമോ നമ: എന്ന് പാഠഭേദമുണ്ട്. ബിന്ദുസംയുക്തമായ ഓങ്കാരം പാടുന്നതെങ്ങനെ?! അക്ഷരങ്ങൾ പോലും ബിന്ദു സംയുക്തമാണല്ലോ? അത് പറയുവാൻ സാധിക്കുന്നില്ലെ? ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിന: എന്നാണ് ശരിയായ പാഠം. എന്താണ് ബിന്ദു, ആരാണ് ബിന്ദു? ദേവനാഗരിയില്‍ ഓങ്കാരം എന്ന അക്ഷരം എഴുതുമ്പോള്‍ ഒരു കുത്ത് അഥവാ ബിന്ദു ആ അക്ഷരത്തിനു മുകളില്‍ ഇടാറുണ്ട്. ആ ബിന്ദുവല്ല ഈ ചോദ്യത്തിലെ ബിന്ദു... അവളുടെ വീടും നാടും വേറെയാണെന്നു തോന്നുന്നു. :D

കാഴ്ചപ്പാട് രണ്ട്

ശിവഷഡക്ഷരസ്തോത്രം

ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിന:

കാമദം മോക്ഷദം ചൈവ ഓങ്കാരായ നമോ നമ:.

നമന്തി ഋഷയോ ദേവാ നമന്ത്യപ്സരസാം ഗണാ:

നരാ നമന്തി ദേവേശം നകാരായ നമോ നമ:.

മഹാദേവം മഹാത്മാനം മഹാധ്യാനം പരായണം

മഹാപാപഹരം ദേവം മകാരായ നമോ നമ:.

ശിവം ശാന്തം ജഗന്നാഥം ലോകനുഗ്രഹകാരകം

ശിവമേകപദം നിത്യം ശികാരായ നമോ നമ:.

വാഹനം വൃഷഭോ യസ്യ വാസുകി: കണ്ഠഭൂഷണം

വാമേ ശക്തിധരം ദേവം വകാരായ നമോ നമ:.

യത്ര യത്ര സ്ഥിതോ ദേവ: സർവവ്യാപീ മഹേശ്വര:

യോ ഗുരു: സർവദേവാനാം യകാരായ നമോ നമ:.

ഷഡക്ഷരമിദം സ്തോത്രം യ: പഠേച്ഛിവസംനിധൗ

ശിവലോകമവാപ്നോതി ശിവേന സഹ മോദതേ.

ഓങ്കാരത്തിന് നമോ നമഃ, നകാരായ നമോ നമഃ, മകാരായ നമോ നമഃ, ശികാരായ നമോ നമഃ, വാകാരായ നമോ നമഃ, യകാരായ നമോ നമഃ. ചുരുക്കത്തില്‍ ഓം നമഃ ശിവായ. എല്ലാറ്റിനും കൂടി നമോ നമഃ

നമഃ ശിവായ വിട്ടാല്‍ ഓങ്കാരമാണ് സ്പെഷല്‍ -

ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിന:

കാമദം മോക്ഷദം ചൈവ....................................

ലവനാളുകൊള്ളാലോ.... ബിന്ദുസംയുക്തനായ, യോഗികള്‍ നിത്യം ധ്യാനിക്കുന്ന, കാമദവും മോക്ഷദവുമായ (ഈ രണ്ടു പരിപാടിയും കൂടി ഒരുമിച്ചു പോവുമോ ആവോ!) ഓങ്കാരം! അവനാണ് പ്രമുഖന്‍!

കാഴ്ചപ്പാട് മൂന്ന്

മനസ്സിലാക്കാനും മനസ്സിലാക്കിക്കാനും വിഷമം. ആധുനിക ശാസ്ത്രത്തിനെ അവലം ബിച്ച് പറയുകയാണ് അല്പമെങ്കിലും മനസ്സിലാക്കാൻ എളുപ്പ വഴി. ബിന്ദു സ്ഥല, കാലങ്ങൾക്ക് അതീതം. ശൂന്യമാനം.(Zero Dimension) സ്ഥലകാലങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്നതും ഏതെങ്കിലും ഒരുDimension എങ്കിലും ഉള്ളതുമായവയെ മാത്രം അറിയാൻ സഹായിക്കുന്ന ഇന്ദ്രിയങ്ങൾകൊണ്ട് ബിന്ദുവിനെ അറിയുക സാധ്യമല്ലല്ലോ. പിന്നെ അറിയ പ്പെടുന്ന പലതിന്റെയും നിരൂപണത്തിൽ നിന്നും അങ്ങനെയൊരു നിഗമനത്തിലെത്താൻ സാധിക്കുമെന്നേ പറയാൻ കഴിയൂ . സൃഷ്ടിക്കുകാരണം സ്പന്ദനമാണെന്നു് പറയുന്നു. അതായത് ചലനം. സീറോ ഡൈമെൻഷൻ ഉള്ള ബിന്ദുവിന് ചലനമുണ്ടായാൽ അവിടെ ഒരു dimension ഉണ്ടാവുന്നു. സ്ഥലവും കാലവു മുണ്ടാ കുന്നു. ഇപ്പോൾ അത് Single Dimension ഉള്ള ഒന്നാണെന്ന് പറയാം.ഇതിന്റെ ചലനം തീർച്ചയായും അടുത്തDimension ഉണ്ടാക്കി കൊണ്ടായിരിക്കും. ഇങ്ങനെയുള്ള ചലനം അനന്തമായDimensions സൃഷ്ടിച്ചു കെണ്ടിരിക്കും.ചലനം ,സ്ഥലം അലെങ്കിൽ ആകാശത്തെയും ,ചലനത്തിന്റെ അനുഭവം കാലത്തെയും ഉണ്ടാക്കുന്നു. 3 dimension ൽ ജീവിക്കുന്ന നമുക്ക് 4th dimension കാലമാണ്. ഇത് സൃഷ്ടിയുടെ ക്രമം. ഇതിന്റെ വിപരീതമായ ചലനത്തിലൂടെ ചുരുങ്ങി ച്ചുരുങ്ങി അവസാനം ബിന്ദുവിൽത്തന്നെയെത്തുന്നത് സംഹാരം.

എങ്ങനെ വിശദീകരിക്കും എന്നറിയില്ല. എന്നാലും ശ്രമിക്കാം. നമ്മുടെ പ്രപഞ്ചത്തിന് നീളം, വീതി.ഘനം എന്നീ 3 മാനങ്ങൾ ഉണ്ട്. ഇതിൽ ഘനം എന്നതിനെ ചുരുക്കിച്ചുരുക്കി കൊണ്ടു വരിക. അത് അവസാനം ശൂന്യമായാൽ പിന്നെ 2 മാനങ്ങൾ മാത്രം അവശേഷിക്കുന്നു. നീളവും വീതിയും. ഇതിൽ വീതി കുറച്ചു കൊണ്ടു വന്ന് ശൂന്യമാക്കിയാൽ പിന്നെ ഏകമാനമായ നീളം മാത്രം അവശേഷിക്കും. ഒരു രേഖ പോലെ. ഈ രേഖയുടെ മൊത്തത്തിലുള്ള ചലനമാണ് (അത് 90 ഡിഗ്രിയിൽ ആയിരിക്കും.) ദ്വിമാനമായ തലത്തിനെ ഉണ്ടാക്കുന്നത്. ഈതലത്തിന്റെ മൊത്തത്തിലുള്ള ചലനമാണ് ത്രിമാനത്തിനെ ഉണ്ടാക്കുന്നത്. നീളം മാത്രമായ രേഖയെ കുറച്ചു കൊണ്ടു വന്ന് , ശൂന്യമായാൽ പിന്നെ അവശേഷിക്കുന്നതാണ് ബിന്ദു. അത് ശൂന്യമാനം. ഉത്ഭവ സ്ഥാനമാണ് ബിന്ദു. Starting point അത് തികച്ചും ശൂന്യവുമല്ല. ശൂന്യമാനം എന്നേ പറഞ്ഞുള്ളൂ. ശൂന്യതയിൽ നിന്ന് ഒന്നും തുടങ്ങാൻ പറ്റില്ല. ഏതിൽ നിന്ന് ഇതെല്ലാം ഉഭവിക്കുന്നു വോ, ഏതിൽ ഇതെല്ലാം ചെന്നു് ലയിക്കുന്നുവോ, അതാണ് ബിന്ദു എന്നു മാത്രമേ പറയാനാവൂ.

കാഴ്ചപ്പാട് നാല്

മോനേ ഊകാരം ബിന്ദുസംയുക്തമാണ് ഇക്കാലത്ത് കൂടുതൽ നന്നായി മനസ്സിലാകുക!

ऊंकारं എന്നെഴുതിയാല്‍ ഊങ്കാരം എന്നു വായിക്കണോ അതോ ഓങ്കാരം എന്നു വായിക്കണോ? ओंकारं എന്നല്ലേ എഴുതേണ്ടത്? സി-എ-ടി (C-A-T) എന്നെഴുതി ക്യാറ്റ് എന്ന് വായിച്ചിട്ട് പൂച്ച എന്ന് അര്‍ത്ഥം പറയുന്നതുപോലെ, ഊങ്കാരം എന്നെഴുതിയിട്ട് ഓങ്കാരം എന്നു വായിക്കുന്ന സമ്പ്രദായം സംസ്കൃതത്തില്‍ എങ്ങനെയാണ് വന്നുചേര്‍ന്നത്

കാഴ്ചപ്പാട് അഞ്ച്

ഓം എന്നത് ഇങ്ങിനെയാണ്‌ എഴുതി കണ്ടിട്ടുള്ളത്. ओम् അല്ല ॐ ... ॐ ആണ്‌ പ്രണവം ...അതുകൊണ്ടാവാം ബിന്ദുസംയുക്തം എന്ന് പറഞ്ഞത്...അതിനായി നമസ്കാരം എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്...ആധികാരികമായ അറിവിന്റെ പിന്‍ബലത്തോടെയല്ല എന്ന് കൂടി പറയട്ടെ... ഞാന്‍ എന്നും ജപിക്കാറുള്ളത് എന്നത് മനസ്സിനും ആധാരമായി മനസ്സിനാലും അറിയാന്‍ കഴിയാത്ത അചലമായ ഒന്നായി ശിവനെയും ബിന്ദു അചലത്തിലെ ആദിചലനമായി അതിനാധാരമായ ചൈതന്യമായി ശിവയെയും സങ്കല്പിച്ചാണ്... ശരിയോ തെറ്റോ എന്നൊന്നും അറിയില്ല എങ്കിലും പങ്കു വയ്ക്കുന്നു എന്ന് മാത്രം

കാഴ്ചപ്പാട് ആറ്

ബിന്ദു = ശുക്ളം.. ബിന്ദു = ശുക്ലം, അണ്ഡം. ബിന്ദു പ്രപഞ്ചോല്‍പത്തി സൂചകമാണ്. ആത്മീയതയില്‍ പ്രപഞ്ചം സംസാരമാണ്. മനസ്സിനുള്ളിലെ ചിന്തകളാണ്. ചിന്തിക്കുമ്പോഴാണ് ചിന്തയോടൊപ്പമാണ് സംസാരം (ലോകം, സംഭാഷണം, കോലാഹരം, അസ്വസ്ഥത) ഉണ്ടാകുന്നത്. സംസാരമടങ്ങിയ, ലോകമില്ലാത്ത, മനസ്സടങ്ങി, ചിന്തകളില്ലാത്ത, കോലാഹലമില്ലാത്ത, നിശ്ശബ്ദമായ, ലയമാര്‍ന്ന, സ്വസ്ഥമായ അവസ്ഥയാണ് ബിന്ദു. അതാണ് എല്ലാറ്റിന്റെയും ഉത്പത്തിസ്ഥാനം. അതുകൊണ്ടത്രേ അതിനെ സൃഷ്ടിസ്ഥാനമെന്നും ശുക്ലാണ്ഡങ്ങളെന്നും മറ്റും വിളിക്കാനാവുന്നത്. മനസ്സെന്ന മഹാവിസ്ഫോടനത്തിനു മുമ്പുള്ള അവസ്ഥയാണ് തുരീയമെന്ന ബിന്ദു. (y) :) <3 ബിന്ദുവാണ് അ-ഉ-മ ആയി സൃഷ്ടി-സ്ഥിതി-സംഹാരങ്ങളായി, ലോകമായി, മനസ്സായി, സംസാരമായി വികസിക്കുന്നത്, വിജൃംഭിക്കുന്നത്.

കാഴ്ചപ്പാട് ഏഴ്

ബിന്ദു ഓങ്കാരത്തിന്റെ ഭാഗമാണെല്ലോ? അപ്പോൾ ബിന്ദുസംയുക്തം എന്നു പറയേണ്ടതിന്റെ ആവശ്യമുണ്ടോ?

കുത്ത് (ബിന്ദു) ऊं എന്ന അക്ഷരത്തിന്‍റെ ഭാഗം തന്നെ. തുരീയം ഓങ്കാരത്തിന്‍റെ ഭാഗം തന്നെയാണോ....? ആണെന്നും അല്ലെന്നും പറഞ്ഞുകൂടേ...? സാധാരണയായി പ്രണവോച്ചാരണം ചെയ്യുന്നവര്‍ ബിന്ദുസംയുക്തമായി അത് ജപിക്കാന്‍ കെല്‍പുള്ളവരല്ല. ഓങ്കാരോപാസനയിലൂടെ ധ്യാനാവസ്ഥ പ്രാപിക്കാത്തവര്‍ക്ക് ഓങ്കാരം ബിന്ദുസംയുക്തമായി ജപിക്കാനാവുമോ? അങ്ങനെയെങ്കില്‍ ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിനഃ എന്ന് എടുത്തു പറഞ്ഞുതുതന്നെയല്ലേ യുക്തിയുക്തം?

നാലാം മാത്രാ അനുച്ചാര്യാ ഓങ്കാരത്തിന്റെ ഭാഗമാണ്. തുര്യാതീതമാകാം ഇവിടെ പറയുന്ന ബിന്ദു. പഞ്ചാവസ്ഥയെപ്പറ്റി ഒരു ശ്ലോകം ഇന്നെഴതിയിട്ടുണ്ട്.

ജാഗ്രത്സുക്ഷുപ്തികൃത ദക്ഷിണവാമഭാഗാം

സ്വപ്നസ്വഭാവപരിക്ലുപ്തജഘന്യഭാഗാം

തുര്യാതിതുര്യഘടിതാനന ഹൃത്പ്രദേശാം

പ്രാണേശ്വരീം പരശിവസ്യ പരാമൃശാമഃ

(ക) ശാക്തപാരമ്പര്യം എത്ര ജീർണ്ണിച്ചുവെന്ന് തിട്ടപ്പെടുത്തുക അസാദ്ധ്യമാണ്. കാരണം എത്ര അഴുകിയാലും ഭഗവതിയുടെ പാദങ്ങൾക്കുള്ള താരാപീഠങ്ങൾ നിലനിൽക്കും വിധമാണ് ദേവനഗരിയായ നാഗരുടെ ഭാഷക്ക് രൂപകല്പന ഉണ്ടായിരിക്കുന്നത്. പരാ എന്ന വാക്ക് മാത്രം ശ്രദ്ധിച്ചാൽ മതി. വ്യവഹാരഭാഷയിൽ തന്നെ എത്രമാത്രം ഈ ദിവ്യശബ്ധം വ്യാപകമാണ്.

(ഖ) പൂർവ്വസൂരികളുടെ പല കൃതികളും വായിച്ചു തീർക്കാനാകില്ല. പലപ്പോഴും മനസ്സിൽ തോന്നിയിട്ടുണ്ട് കൈയ്യിലുള്ള പുസ്തകങ്ങൾ പഠിച്ചു തീർക്കുവാൻ എത്ര ജന്മം വേണ്ടിവരും? എങ്കിലും പഴയകാല കൃതികൾ ഉണ്ടെന്നറിയുന്നതും അവയിലെ മംഗളശ്ലോകങ്ങളെങ്കിലും വായിച്ചു പോകുവാൻ കഴിയുന്നതും ആനന്ദം നൽകുന്നു.

(ഗ) വിദ്യാ-അവിദ്യാ ഇങ്ങനെ ഉഭയചമത്കാരമദ്ധ്യയായി വിളങ്ങുന്നവളാണ് പരശിവന്റെ പ്രാണേശ്വരി നിഖിലവാഗ്മയനിദാന-സ്വ-രസ-വാഹിനിയായ വിമർശശക്തി കൊണ്ട് ബാഹ്യമായും ആന്തരികമായും സിദ്ധാന്തങ്ങളിലൂടെ വിഭ്രമവും അറിവും (നിഖിലസംശയനിരാകുലം പരമാർത്ഥസ്വരൂപം) സൃഷ്ടിച്ച് അനുഗ്രഹദായകയായി മഹാമന്ത്രാർത്ഥരൂപിണിയായ മഹാദേവന്റെ മഹാശക്തിയായി വർത്തിക്കുന്നു.

(ഘ) സുഷുപ്തി-ജാഗ്രത് വാമദക്ഷിണഭാഗങ്ങൾ, നിദ്രാ-ക്രിയാശക്തിരൂപത്തിൽ വിളങ്ങുന്നു. നിവൃത്തിയുടെ അഭാവത്തിൽ സുഷുപ്തിയിലാണ്ടവർക്ക് സംസാരം സ്വപ്നസമമായ നിഷ്ക്രിയാവസ്ഥയാണ്. വികല്പോദയം കൊണ്ട് സുഷുപ്തിജാഗ്രദവസ്ഥകളുടെ മദ്ധ്യവർത്തിയായി യോനിസ്വരൂപം ഭഗവതി കൈക്കൊള്ളുന്നു.

(ങ) സുഷുപ്തി സംസാരത്തിന്റെ ഗർഭകാലവും സ്വപ്നം പ്രസവദശയും ജാഗ്രദവസ്ഥ പ്രവൃത്തിദശയുമാണ്. ജീവാവസ്ഥാത്രയ- ത്രികോണം , അതിൽ പ്രകടമാകുന്ന ചിന്മയാനുസന്ധാനവൃത്തി തുര്യാവസ്ഥയുമാകുന്നു. തുര്യാതീതമെന്നത് സംസാരകളങ്കാസ്പൃഷ്ട-ശുദ്ധാന്തർമുഖ-വിശ്രാന്തിയെന്ന് വ്യക്തമാക്കപ്പെടുന്നു. തുര്യാവസ്ഥയിലെ ജീവിത്രികോണം ശിവത്രികോണവും ശിവ-ജീവത്രികോണങ്ങളാൽ ഷട്കോണവും സംജാതമാകുന്നു.

(ച) തുര്യാവസ്ഥയെ ചർവ്വണദശകൊണ്ട് മുഖത്തിന്, വായക്ക് പ്രതിനിധിത്വം നൽകിയിരിക്കുന്നു. ശിവജീവത്രികോണദ്വയശ്ലേഷ-ഷട്കാണമദ്ധ്യസ്ഥയായ നാഭിപദമാണ് ഹൃദയം. അവിടെ തുര്യാതീതവിശ്രാന്തി ചതുഷ്കോണ-ഷട്കോണാത്മികയായി പ്രാണകലാത്മകികയായ പരശിവപ്രേയസി പഞ്ചാവസ്ഥോത്തരയായി കുടികൊള്ളുന്നു.

ധ്യാനത്തിലെങ്ങനെ ബിന്ദു ചേർക്കുന്നു എന്നതാണ് പ്രശ്നം. ശിവശക്തി സംയോഗം ബിന്ദുസ്വരൂപം.

കാഴ്ചപ്പാട് എട്ട്

ഓങ്കാരത്തിന് നാല് പാദം. അ-ഉ-മ-തുരീയം (നിശബ്ദത) അ-ഉ-മ എന്നിവ സൃഷ്ടി-സ്ഥിതി-സംഹാര സൂചകമാമാണെങ്കില്‍ തുരീയമാണ് ആത്യന്തികമായ അവസ്ഥയെ, സത്യത്തെ, ശിവനെ, ലയത്തെ സൂചിപ്പിക്കുന്നത്. എല്ലാകാലത്തും നിലനില്‍ക്കുന്നതും എല്ലാറ്റിന്റെയും ഉറവിടവുമായ ഈ സത്യത്തെ സൂചിപ്പിക്കുന്നതാണ് തുരീയം. മനസ്സിന്റെ അവസ്ഥ എന്ന തരത്തില്‍ എടുത്താല്‍ മനസ്സടങ്ങിയ (ചിന്തകളില്ലാത്ത) അവസ്ഥയാണ്, നിശ്ശബ്ദതയാണ്, ശൂന്യതയാണ്, ധ്യാനാവസ്ഥയാണ് തുരീയം. ഈ തുരീയാവസ്ഥയേയാണ് ബിന്ദു സൂചിപ്പിക്കുന്നത്. ഓങ്കാര ജപം ഉപാസനാമാര്‍ഗമാണ്. അത് ബിന്ദുസംയുക്തമാവാതെ (തുരീയാവസ്ഥയിലെത്താതെ, ധ്യാനാവസ്ഥയിലെത്താതെ) ധ്യാനമാവില്ല. അതിനാലാണ് യോഗികള്‍ ഓങ്കാരം ബിന്ദുസംയുക്തമായി നിത്യം ധ്യാനിക്കുന്നത്. (ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിന:)

ഇതല്ലാതെ ऊं എന്ന കുത്തിട്ട അക്ഷരത്തെയോ ഒന്നും ആവണമെന്നില്ല ഇവിടെ പ്രതിപാദിക്കുന്നത്. കുത്തിട്ടില്ലെങ്കില്‍ അത് ഓങ്കാരമാവില്ല എന്നതുകൊണ്ടുതന്നെ കുത്തിട്ടതും കുത്തിടാത്തതുമായ ഓം എന്ന അക്ഷരത്തെക്കുറിച്ചൊന്നുമല്ല ഇവിടെ പറയുന്നത് എന്നു വ്യക്തമാണല്ലോ.

ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിനഃ. ഓങ്കാരം ബിന്ദുസംയുക്തമായി ധ്യാനിക്കാന്‍ കഴിയുന്നവനേ യോഗിയാവൂ. അല്ലാത്തവര്‍ യോഗിയല്ലതന്നെ. എപ്പോഴെങ്കിലും യാദൃച്ഛികമായി ധ്യാനാവസ്ഥ കിട്ടുന്നവനും കിട്ടിയിട്ടുള്ളവനും യോഗിയാവില്ല. ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിനഃ. എല്ലാദിവസവും (ഒരു പടികൂടി കടന്നാല്‍ എല്ലാ സമയത്തും) ധ്യാനാവസ്ഥ ലഭിക്കുന്നവനാണ്, അത് നിരന്തരം നിലനിര്‍ത്താന്‍ കഴിയുന്നവനാണ് യോഗി. അതിനാലത്രേ ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിനഃ.എന്നു പറയപ്പെട്ടത്.

അതേ ഈ ഉപാസനാമാര്‍ഗം കാമദവും മോക്ഷദവുമാണ്. മാനസികമായ കഴിവുകള്‍ വികസിപ്പിക്കാന്‍ സാധിക്കും എന്നതിനാല്‍ ലോകജീവിതത്തിലെ സൌഖ്യം ആഗ്രഹിക്കുന്നവര്‍ക്ക് അതും, നിരന്തര ധ്യാനാവസ്ഥ പ്രദാനം ചെയ്യാന്‍ കഴിയും എന്നതിനാല്‍ മോക്ഷദവും ആണ്. തീര്‍ച്ചയായും ഓങ്കാര ഉപാസനാമാര്‍ഗം വന്ദനീയമാണ്. അതിനാലത്രേ പറയപ്പെട്ടത്, കാമദം മോക്ഷദം ചൈവ ഓങ്കാരായ നമോ നമ: എന്ന്.

- ഇങ്ങനെയായിക്കൂടേ? :)