ഹോമാഗ്നി നിരീക്ഷണം

1 1 1 1 1 1 1 1 1 1 Rating 4.83 (3 Votes)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ട ഒരു ലേഖനമാണ് ഇത്.)

ലേഖകന്‍ - കിഷോര്‍

ഇന്ന് ഞാൻ പറയുന്നത് വളരേ കാലത്തേ ഒരു നിരീക്ഷണം ആണ്. ഹോമകുണ്ഡത്തിലേ അഗ്നിയിൽ സങ്കൽപിക്കുന്ന ദേവതയേ ദർശിക്കാൻ സാധിക്കുന്നു എന്ന് ഉള്ളത് അതിന് അധികരികമായ ചില പ്രമാണങ്ങളും ചുവടേ കൊടുക്കുന്നു.

ഹോമാഗ്നി നിരീക്ഷണം

സവിശേഷമായ നിരീക്ഷണം അർഹിക്കുന്ന അഗ്നി, പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു കാര്യമാണ്. അഗ്നിയുടെ പ്രധാന ധർമ്മമായ ജ്വലിക്കുക എന്ന വസ്തുത.

അഗ്നിർല്ലാലായതേ യത്ര ശുദ്ധി സ്ഫ്ടികസന്നിഭഃ
തന്മുഖം യത്ര വിജ്ഞേയം ചതുരംഗുലമാനതഃ
സർവ്വകാര്യപ്രസിദ്ധ്യർത്ഥം ജിഹ്വയാം തത്ര ഹോമയേത്

അഗ്നി ആളികത്തണം , നിറവ്യത്യാസങ്ങളില്ലാതെ നിർമ്മലമായിരിക്കണം. നാലു അംഗുലം (മാത്രാംഗുലം) അളവിൽ കുറയാതെ ജ്വലിക്കുന്ന അഗ്നി, അഗ്നിയുടെ മുഖമാണെന്നറിയുക, സർവ്വകാര്യങ്ങളുടെയും വിശേഷ സിദ്ധിക്കായി ജിഹ്വയിൽ ( ജ്വാലയിൽ ) തന്നെ ഹോമിക്കണം.

 ശാരദാതിലകത്തിൽ ജിഹ്വയെ കുറിച്ച് പറയുന്നു

യത്ര പ്രജ്വലിതാ ജ്വാലാ തത്ര ജിഹ്വാ പ്രകിർത്തിതാ

എവിടെയാണോ അഗ്നിയുടെ ജ്വാല ഉജ്ജ്വലിച്ചു കൊണ്ടിരിക്കുന്നത് അതിനെ അഗ്നിയുടെ ജിഹ്വാ എന്നറിയപ്പെടുന്നു.

യത്ര പ്രജാലിത ജ്വാല ജിഹ്വാ സാ ജാതവേദസഃ

അഗ്നിയുടെ വർണ്ണത്തെപ്പറ്റി പറയുന്നു

സ്വർണ്ണസിന്ദൂരബാലാർക്കകുങ്കുമക്ഷൗദ്രസന്നിഭഃ
സുവർണ്ണരേതസോ വർണ്ണഃ ശോഭനഃ പരികീർത്തിതഃ

സ്വർണ്ണത്തിന്റെയോ ഉദയസൂര്യന്റെയോ ഉരുകിയ പൊന്നിന്റെയോ നിറമുള്ള അഗ്നി ശോഭനമാണെന്നു പറയുന്നു.

പ്രദക്ഷിണാസ്ത്യക്തകമ്പാഃ ശുഭ്രാഭാഃ ശിഖിനഃ ശുഭാഃ
ശുഭദാ യജമാനസ്യ രാഷ്ട്രസ്യാപി വിശേഷതഃ

പ്രദക്ഷിണഗതിയോടും ഇടതൂർന്നും നല്ല ശോഭയോടുകൂടിയും കത്തുന്ന അഗ്നി യജമാനനു മാത്രമല്ല രാജ്യത്തിനും കൂടി ശുഭത്തെ നൽകുന്നുവത്രേ.

 സ്നിഗ്ധേ പ്രദക്ഷിണാവർത്തേ സുസമിദ്ധേ ഹുതശനേ
വിധുമേലലിഹാനേ ച ഹോതവ്യം കർമ്മ സിദ്ധയേ

ഇടമുറിയാതെയും പ്രദക്ഷിണമ ക്രമമായും പുകയില്ലതെയും ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഹോമാഗ്നിയിൽ പരിശുദ്ധമുള്ള സ്മിത്തുകൾ ഹോമിച്ചാൽ. കർമ്മ സിദ്ധിയുണ്ടാകും.

 അഗ്നിയുടെ അംഗങ്ങൾ

 സധൂമോഗ്നിഃ ശിരോ ജ്ഞേയഃ നിർധൂമശ്ചക്ഷുരേവ ച
ജ്വലത്കൃഷ്ണോ ഭവേത് കർണ്ണഃ കാഷ്ഠ്മഗ്നേർനസാ തഥാ
പ്രജ്വലോഗ്നിസ്തഥാ ജിഹ്വാ ഏതദേവാഗ്നിലക്ഷണം

ധാരളം പുകയോടുകൂടിയതാണ് അഗ്നിയെങ്കിൽ, അത് അഗ്നിയുടെ ശിരസ്സാണെന്ന് ധരിക്കണം. തീരെ പുകയില്ലെങ്കിൽ (ജ്വലിക്കാൻ പാടില്ല) അതു കണ്ണുകളായും . കറുപ്പ് നിറത്തോടുകൂടി കത്തുന്നുവെങ്കിൽ ചെവിയാണെന്നും നല്ലവണ്ണം ജ്വലിക്കുന്നുവെങ്കിൽ നാവ് ആണെന്നും അറിയുക.

ജിഹ്വയൊഴിച്ച് മറ്റുള്ള സ്ഥാനങ്ങളിൽ ഹോമിച്ചാലുള്ള ഫലം

കർണ്ണഹാമോ ഭവേദ്വ്യാധിർനേത്രൈരന്ധത്ത്വമീരിതം
നാസികായാം മനഃപീഡാ മസ്ത്കേ ധനസംക്ഷയഃ

കർണ്ണം - കറുത്തജ്വാല - വ്യാധി,

നേത്രം - പുകയില്ലാത്ത അഗ്നി(കനൽ) അന്ധത,

നാസിക - വിറകിനുപരി (കത്താത്ത തീ) മനഃപീഡ,

ശിരസ്സ് - പുകയോടുകൂടിയ തീ - ധനനാശം, ദ്രവ്യനാശം.

നന്നായി ജ്വലിക്കുന്ന അഗ്നിയിലേ ഹോമിക്കാൻ പാടുള്ളൂ എന്നും മറിച്ചായാൽ ഫലത്തിനു വ്യതിയാനം സംഭവിക്കുമെന്നും വ്യക്തമാക്കുന്നു.

അഗ്നിയുടെ ഭാവവിശേഷങ്ങൾ.

വൈശാന്വരം സ്ഥിതം ധ്യായേത് സമിദ്ധോമേഷു ദേശികഃ
ശയാനമാജ്ജ്യഹോമേഷു
, നിഷണ്ണം ശേഷവസ്തുഷു

സമിത്തുകൾ ഹോമിക്കുന്ന അവസരത്തിൽ അഗ്നി(ദേവത) ഇരിക്കുന്നതായും, നെയ്യു ഹോമിക്കുന്ന സമയത്ത് കിടക്കുന്നതായും മറ്റുദ്രവ്യങ്ങൾ ഹോമിക്കുമ്പോൾ നിൽക്കുന്നതായും ആചാര്യൻ ധ്യാനിക്കണം.

അഗ്നിക്ക് പുക സഹജമാണ്

കുന്ദേന്ദുധവളാ ധൂമഃ വഹ്നേഃ പ്രോക്തഃ ശുഭാവഹഃ
കൃഷ്ണഃ കൃഷ്ണഗതേർവർണ്ണോ യജമാനം വിനാശയാത്

മുല്ലപൂ പോലെയോ ചന്ദ്രനെ പോലെയോ നിറമുള്ള വെളുത്ത പുക അഗ്നിക്ക് അത്യന്തം ശുഭമാണ്. എന്നാൽ കറുത്തതോ, കറുപ്പ് നിറം ഇടകലർന്നതോ ആയ് പുക യജമാനനു ഹാനിയെ ചെയ്യുമത്രെ.

ഹോമാഗ്നി ഒന്നാന്തരം നിമിത്തനിർദ്ദേശകൻ കൂടിയാണ് എന്നറിയുക. ഹോമാവസാനത്തിൽ കോരിവാർക്കുമ്പോൾ അഗ്നിയുടെ ജ്വലനത്തിന്റെ വ്യത്യാസമനുസരിച്ച് ആ ഹോമം കൊണ്ടുണ്ടാവാൻ പോകുന്നഫലത്തെയും മനസ്സിലാക്കാൻ കഴിയും.

ജ്വാല കിഴക്കാദിയായി ചെരിഞ്ഞാലുള്ള ഫലം.

കിഴക്ക് - അഭിഷ്ട്സിദ്ധി,

അഗ്നികോൺ - അഗ്നിഭയം,

തെക്ക് - മരണം ( ജീവനാശം),

നിതൃതികോൺ - വിസ്മൃതി,

പടിഞ്ഞാറ് - ശന്തി , സമാധാനം,

വായുകോൺ - ശൂന്യം,നിഷ്ഫലം,

വടക്ക് - മൃത്യുംജയം,

ഈശ്വാനകോൺ - ക്ഷേമം,

മുകളിലേക്ക് ഊർദ്ധ്വശിഖ - അഭീഷ്ടസിദ്ധി പെട്ടന്ന്...

വളരെ വിപുലമായ പലസംഗതികളെയും ഉൾകൊളുകയും നൈമല്യത്തിന്റെയും ത്യഗത്തിന്റെയും ഉല്‍കൃഷ്ടഭാവത്തെ സാംശീകരിക്കുകയും സ്വച്ചമായ ജ്ഞാനത്തെ പ്രകാശിക്കുകയും ചെയ്യുന്ന അനുഷ്ടാനക്രമമാണ് ഹോമം.

തുടര്‍ചര്‍ച്ച

ഹരികുമാര്‍ നായര്‍:

സമഗ്രമായ പഠനം. അഗ്നിയൂടെ പൂജയാണ് ഭാരതീയ പൈതൃകത്തിന്റെ കൊടുമുടികളിലൊന്ന്. ശിവന്റെ അഷ്ടമൂർത്തികളിലൊന്നും അറിവുമാണ്. അഗ്നിയാണ് ജന്മാന്തരങ്ങളുടെ ഇടയിലെ പാലം പോലും എന്ന് ഞാൻ പറയും. പക്ഷെ ഹോമാഗ്നിയിലെ രൂപം സംബന്ധിച്ച വാദം - ഹോമകുണ്ഡത്തിലേ അഗ്നിയിൽ സങ്കൽപിക്കുന്ന ദേവതയേ ദർശിക്കാൻ സാധിക്കുന്നു എന്ന് ഉള്ളത് അതിന് അധികരികമായ ചില പ്രമാണങ്ങളും - അംഗീകരിക്കുക പ്രയാസമാണ്. മനസ്സിലെ സങ്കല്പത്തെ ജ്വാലയിൽ കാണുവാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന വികല്പം മാത്രമാണ് ദേവതയെന്ന് പലരും ധരിക്കുന്നത്. ഒരു പ്രത്യേക ദേവതയെ അഗ്നിയിൽ നിവേശിപ്പിക്കുന്നത് തന്നെ സാദ്ധ്യമോ, ശരിയോ? അഗ്നിയെവിടെയും ചിത തന്നെയാണ്. അഗ്ന്യുപരിയുള്ള ദേവതാസ്വരൂപം തന്ത്രത്തിൽ പ്രസിദ്ധവുമാണ്. ചിതയിൽ മറ്റാർക്കും പ്രസക്തിയില്ല എന്നാണെന്റെ തോന്നൽ.

You are not authorised to post comments.

Comments powered by CComment